Islam VS Christ


Muhammed Shereef എഴുതിയ ലേഖനമാണ് ഇത്. തെളിവുകളുടെ പിന്ബലതില് സത്യം 
ആണെന്നുള്ളത്‌ കൊണ്ട് ഷെയർ ചെയ്യുന്നു. 

----------------------------------------------------------------------------------------------
ഇത്തിരി ദീർഘിച്ച ലേഖനമാണ് ഇത് . എല്ലാ ക്രൈസ്തവ -മുസ്ലിം സുഹൃത്തുക്കളും ക്ഷമയോടെ 
ഇത് മുഴുവൻ വായിക്കണം എന്ന് അപേക്ഷിക്കുന്നു 

**************************************************************
ക്രിസ്തുമതത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളുടെയും സ്ഥാപകനായ പൌലോസ് ,ക്രിസ്തുവിന്റെ യദാർത്ഥ അപൊസ്തലൻ തന്നെ യായിരുന്നുവോ ?അല്ലെങ്കിൽ ക്രിസ്തുവിന്റെ യദാർത്ഥ അനുയായികളെ വഞ്ചിച്ചു ക്രിസ്തു പഠിപ്പിക്കാത്ത ,ഒരു വ്യത്യസ്ത മതം പടച്ചുണ്ടാക്കിയ ഒരു വ്യാജനായിരുന്നുവോ എന്ന് സത്യ സന്ധമായി പരിശോധിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം 

**************************************************************
ആദ്യം അല്പ്പം സുവിശേഷങ്ങളിൽ നിന്നുള്ള ഉദാഹരണം **************************

************************************
നിത്യ ജീവൻ നേടാൻ എന്ത് ചെയ്യണം എന്ന് ചോദിച്ച അനുയായിയോട് ,"നിത്യ ജീവനിൽ പ്രവേശിക്കാൻ കൽപ്പനകൾ അനുസരിക്കുക എന്ന് പഠിപ്പിച്ച ക്രിസ്തു (മത്തായി 19 :17 ) ലുക്കോസ് (10 :27,28 )

ന്യായപ്രമാണത്തിലെ ഒരു നിയമം പോലും ലംഘിക്കരുത് എന്നും ,അതിലെ ഒരു വള്ളിയോ പുള്ളിയോ പോലും ,അന്ത്യനാൾ വരെ പ്രസക്തമാണ് ,അതിലെ ഏറ്റവും ചെറിയ കൽപ്പനകൾ പോലും ലംഘിക്കുന്നവൻ ദൈവ രാജ്യത്തിൽ ഏറ്റവും നിസ്സാരൻ ആയി ഗണിക്കപ്പെടും എന്നുമാണ് യേശു പഠിപ്പിച്ചത് (മത്തായി 5:17-20 )

എന്നാൽ പൗലൊസൊ നിയമത്തെ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ ആണ് എന്നും ന്യായപ്രമാണം ആരെയും നീതികരിക്കില്ലെന്നും പഠിപ്പിക്കുന്നു.ന്യായ പ്രമാണം തന്നെ ശാപമാണെന്ന് പഠിപ്പിക്കുന്നു !!!(ഗലാത്യർ 3: 10-13 ) ന്യായപ്രമാണം ദുർബലമാണ് എന്നും പഠിപ്പിക്കുന്നു .നിത്യജീവൻ നേടാൻ നിയമങ്ങൾ അനുസരിക്കുക എന്ന് ക്രിസ്തു പഠിപ്പിച്ചതിനു (മത്തായി 19 :17 ) ലുക്കോസ് (10 :27,28 ) വിരുദ്ധമായി ,നിയമം മൂലം ആരും നിത്യ ജീവൻ നേടില്ല എന്ന് പൌലോസ് പഠിപ്പിക്കുന്നു (ഗലാത്യർ 2 :26 ) **************************

************************************

ബൈബിൾ പ്രകാരം അബ്രഹാമും ദൈവവും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി അബ്രഹാമും സകല അബ്രഹാം സന്തതികളും ലോകാവസാനം വരെ ആചരിക്കേണ്ട പരിചെദന എന്ന അടയാളത്തെ (ഉല്പത്തി 17 :7-14 ) പരിഹസിക്കുന്ന പൌലോസ് ,പരിചെദന ആത്മീയമായി മാത്രമേ ആവശ്യമുള്ളൂ എന്നു വാദിക്കുന്നു !!!(റോമൻസ് 2:25-2 ) അപ്പോൾ അബ്രാഹാമിനോടും സന്തതികലോടും ലോകാവസാനം വരെ ഭൌതിക പരിചെദന കല്പ്പിച്ച ദൈവം വിഡ്ഢിയോ !!!!!

**************************************************************

വിശദീകരണ ഭയത്താൽ ,പൌലോസിനെക്കുറിച്ചുള്ള ക്രിസ്ത്യാനികൾക്കും മുസ്ലിമ്കല്ക്കും അറിയാവുന്ന പൊതു കാര്യങ്ങൾ ഇവിടെ വിവരിക്കുന്നില്ല ,അത് വായനക്കാരുടെ മനസ്സിൽ ഉണ്ടായിരിക്കും എന്നു പ്രതീക്ഷിക്കുന്നു .പൌലോസിന്റെ അപൊസ്തലിക

1) ക്രിസ്തു ശിഷ്യന്മാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അപൊസ്തലികത്വം

ബൈബിളിൽ പൌലോസ് അപൊസ്തലൻ എന്ന് 22 തവണ അഭി സംബോധന ചെയ്യപ്പെട്ടിട്ടുണ്ട്.ഇതിൽ 20 തവണയും പൌലോസ് സ്വയം പരിചയപ്പെടുത്തുന്നതാണ് , ബാക്കി 2 തവണ അഭി സംബോധന ചെയ്യപ്പെട്ടത് ,യേശുവോ ,മറ്റു 12 ശിഷ്യന്മാരാലോ അല്ല ,മറിച്ചു അപോസ്തല പ്രവൃത്തികളുടെ രചയിതാവായ ലുക്കോസ് ആണ്. ആരാണ് ഈ ലുക്കോസ് ? ഒരു ഡോക്ടർ ആയിരുന്ന ലുക്കോസ് പൌലോസിന്റെ സഹ യാത്രികനും , പൌലോസിന്റെ വ്യക്തിപരമായ സഹായിയും ആയിരുന്നു (ഒരു പേർസണൽ സെക്രട്ടറി ),പൌലോസിനെ അപോസ്തലനായി പരിചയപ്പെടുത്തുന്ന ,ഈ രണ്ടു വാക്യങ്ങളും അപോസ്തല പ്രവൃത്തി കളിൽ കാണാം (അദ്ധ്യായം 14 :4 ,അദ്ധ്യായം 14 :14 ). പൗലോസ്‌ സ്വന്തമായിട്ടും തന്റെ വിശ്വസ്ത സഹായിയാലും അല്ലാതെ ,മറ്റാരെങ്കിലും പൌലോസിനെ അപൊസ്തലൻ എന്ന് വിളിച്ചതായി ബൈബിളിൽ കാണാൻ കഴിയുന്നില്ല എന്നത് ,അദ്ധേഹത്തിന്റെ അപൊസ്തലികത്വം 
,യേശുവിന്റെ ശിഷ്യന്മാർ ആരും അന്ഗീകരിച്ചിരുന്നില്ല എന്നതിന്റെ ഒന്നാമത്തെ തെളിവാകുന്നു 

**************************************************************

2)പൗലോസ്‌ ആയ ഞാൻ എന്നെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു !!!!

ബൈബിളിൽ പൌലോസിനെ ക്കൂടാതെ ,പത്രോസിന്റെയും ജെയിംസ്‌ ഇന്റെയും മറ്റു പല ശിഷ്യന്മാ രുടേയും ലേഖനങ്ങൾ ഉണ്ടെങ്കിലും ,മറ്റൊരു ലേഖകനും പൗലൊസിനെപ്പൊലെ സ്വയം പുകഴ്ത്തി സംസാരിക്കുന്നതായി നമുക്ക് കാണാൻ കഴിയില്ല . ഒരു ലേഖനത്തിന്റെ കർത്താവിനു ആ ലേഖനത്തിൽ ഒരു പരിധി വരെ തന്നെ ക്കുറിച്ച് സംസരിക്കാമെങ്കിലും അതിന്റെ സകല സീമകളും പൌലോസ് എന്ന "അപ്പോസ്തലൻ " ലംഘിച്ചതായി ബൈബിളിൽ കാണാം തന്റെ ലേഖനങ്ങളിലുടനീളം അദ്ദേഹം "ഞാൻ " എന്റെ " എനിക്ക് ,തുടങ്ങിയ വാക്കുകൾ, ആത്മ പ്രശംസയുടെ സകല സീമകളും അതിർലംഘിചു ഉപയോഗിച്ചിരിക്കുന്നതായി കാണാം .റോമർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ്‌ തന്നെക്കുറിച്ച് 103 തവണ പറയുമ്പോൾ കൊരിന്ത്യരിൽ 175 തവണയും ഗലാത്യരിൽ 69 തവണയും പൌലോസ് "ഞാൻ -എന്റെ -എനിക്ക് "മുതലായ സംബോധനകൾ ഉപയോഗിച്ചിരിക്കുന്നു.

**************************************

3)അപൊസ്തലൻ എന്ന പദം പൗലോസിന്റെ സ്വന്തം കുത്തക !!!!

മുഴുവൻ ബൈബിൾ ലേഖനങ്ങളും പരിശോധിച്ചാൽ ,അപോസ്തല പ്രവൃത്തികൾ 14 :14 ഇൽ ക്രിസ്തു ശിഷ്യനായ ബർനബാസിനെ ലുക്കോസ്,"അപൊസ്തലൻ" എന്നു വിശേഷിപ്പിച്ചതൊഴിച്ചു നിർത്തിയാൽ ,പൌലോസ് തന്റെ ലേഖനങ്ങളിൽ ഉടനീളം വിശേഷിപ്പിച്ച പോലെ ,യേശുവിന്റെ കൂടെ മൂന്നര വർഷക്കാലം ജീവിച്ച 12 ശിഷ്യന്മാരിൽ ഒരാൾ പോലും സ്വയം "അപൊസ്തലൻ " എന്നു പരിചയപ്പെടുതിയതായി കാണാൻ കഴിയില്ല,!!!!

തന്റെ 13 ലേഖനങ്ങളിൽ 9 എണ്ണത്തിലും പൌലോസ് തന്നെ ക്കുറിച്ച് , "അപൊസ്തലൻ " എന്നു നിർലജ്ജം സ്വയം വിശേഷിപ്പിക്കുന്നത് കാണാം !!!! ഓരോന്നിലും ,തന്റെ ഈ അപോസ്തല പട്ടം ആകാശ ലോകത്ത് നിന്ന് ദൈവീകമായി ലഭിച്ചതാണെന്ന് പറയാൻ അദ്ദേഹം മറക്കുന്നില്ല !!!!!!

ഇത്തരം കാര്യങ്ങൾ പോലോസിനെ ക്കുറിച്ച് സംശയം ജനിപ്പിക്കുന്ന പൊതു കാര്യങ്ങൾ ആണ് ,ഒരു യദാർത്ഥ പ്രവാചകനോ അപൊസ്തലനൊ ,തന്റെ സത്യ സന്ധത തെളിയിക്കുന്നതിന് ,തൻ അപൊസ്തലൻ ആണെന്ന് വീണ്ടും വീണ്ടും ആണയിടെണ്ട കാര്യമില്ല ,ഒരാൾ തന്നെ ക്കുറിച്ച് സ്വയം സാക്ഷ്യം പറഞ്ഞാൽ ആ സാക്ഷ്യം സത്യമാകനമെന്നില്ലെന്നു യേശു പോലും യോഹന്നാൻ 5 :31 ഇൽ പ്രസ്താവിച്ചിട്ടുണ്ട് **************************

************************************
4 )അപോസ്തലന്മാരിൽ ഏറ്റവും ശ്രേഷ്ട്ടൻ താനെന്നു പൌലോസ്!!!

പൌലോസിന്റെ അപൊസ്തലിക അവകാശ വാദം ,എല്ലാ സീമയും ലംഘിച്ചു എത്രത്തോളം മുന്നേറി എന്ന് നോക്കുന്നത് രസാവഹമാണ്,താൻ വെറുമൊരു അപോസ്തലനാണ് എന്നാ വാദത്തിൽ നിന്നും മുന്നോട്ടു പോയി ,താൻ അപോസ്തലന്മാരിൽ ഏറ്റവും ശ്രേഷ്ട്ടനാണ് എന്ന് 
തന്റെ ലേഖനങ്ങളിലൂടെ സമർഥിക്കാൻ ,എല്ലാ വിധേനയും പരിശ്രമിച്ചതായി കാണാം 

**************************************************************

പൌലോസിന്റെ ആത്മ പ്രശംസാപരമായ ചില വാക്യങ്ങൾ വായിക്കുക 2 കോരിന്ത്യൻസ് 11 :

ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.

ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.

ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.

അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ?

8 നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‍വാൻ ഞാൻ മറ്റു സഭകളെ കവർന്നു അവരോടു ചെലവിന്നു വാങ്ങി.

നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.

1 കോരിന്ത്യൻസ് 15 :

ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.

10 എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ 
വിശ്വസിച്ചുമിരിക്കുന്നു.

**************************************************************
സുവിശേഷ പ്രചരണം ,യെഹൂദന്മാരുടെ ഇടയിൽ മാത്രമല്ല വിജാതീയർക്കിടയിലും നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന ,അടിസ്ഥാനമില്ലാത്ത ഒരു കള്ളം പടച്ചു വിടുകയും,വിജാതീയരിലേക്ക് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നു ,മറ്റു അപോസ്തലന്മാർ യെഹൂടർക്കിടയിൽ മാത്രം ശുശ്രൂഷ നടത്തിയാൽ മതി എന്നു വാദിക്കുകയും ,ചെയ്തിട്ട് പൌലോസ് ,ക്രിസ്തുവിന്റെ ശിഷ്യന്മാരായ പത്രോസും ജെയിംസ്‌ ഉം ,യോഹന്നാനും തന്നെ അനുകൂലിച്ച് വിജാതീയരിൽ സുവിശേഷം അറിയിക്കാൻ ഉള്ള തന്റെ ആഗ്രഹം അംഗീകരിച്ചതായി പൌലോസ് മൂന്നാമതൊരു കള്ളം തട്ടിവിടുന്നു!!! ഗലാത്യർ 2 :

നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു

പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചർമ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം

ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.

10 ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.

*************************************************************

പൌലോസ് യേശുവിന്റെ 12 അപോസ്തലന്മാരെ ,ഇകഴ്ത്തുവാൻ തനിക്കു അര്ഹതയില്ലെന്നു അറിഞ്ഞു കൊണ്ട് തന്നെ , ചിലപ്പോഴൊക്കെ സൂത്രത്തിൽ ,മറ്റുള്ളവർക്ക് മനസ്സിലാവത്ത ഭാവത്തിൽ അതിനു ശ്രമം നടത്തുന്നതായി കാണാം . പൌലോസ് തക്കത്തിൽ തന്റെ ,എതിരാളികളായ പത്രോസിനെതിരെയും ബർണബസിനെതിരെയും ,തന്റെ വാദത്തെ ഖണ്ഡിക്കാൻ അവർ ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് ഒളിയമ്പ് തൊടുക്കുന്നു !!! .( കേഫാ(പത്രോസ് )വും ബർണബാസും കപടന്മാർ !!!!
ഗലാത്യർ 2 :

11 എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു.

12 യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.

13 ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.

14 അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?

*******************************************************
നേരത്തെ ഗലാത്യർക്കുള്ള ലേഖനത്തിൽ (1:6 -9 ) പൗലോസ്‌ ,താൻ കൊണ്ടു വന്ന സുവിശേഷത്തിന് എതിരായി ,ഒരു സുവിശേഷം ആരു കൊണ്ടു വന്നാലും ,അതു സ്വർഗത്തിൽ നിന്ന് ഒരു ദൈവദൂതൻ ആയിരുന്നാലും !!!!!അവർ ശപിക്കപ്പെടട്ടെ എന്ന് ,അനുയായികളോട് കൽപ്പിക്കുന്നതായി കാണാം
6
ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
7
അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
8
എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
9
ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
പൌലോസ് ഇവിടെ ഉദ്ദേശിക്കുന്നത് പത്രോസും ജെയിംസും യോഹന്നാനും ആണെന്ന് അപ്പോസ്തോലിക പ്രവൃത്തികലും ജെയിംസി(യാക്കോബ് )ന്റെയും പത്രോസിന്റെയും യോഹന്നാന്റെയും ലേഖനങ്ങൾ വായിക്കുന്ന ആർക്കും യാതൊരു സംശയവും ഉണ്ടാവില്ല .ഗലാത്യർക്കുള്ള ലേഖനം വായിക്കുന്ന മനസ്സിലാവുന്ന കാര്യം തന്നെയല്ലാതെ മറ്റൊരു അപോസ്തലനെയും -ക്രിസ്തു സ്വയം തെരഞ്ഞെടുത്ത അപോസ്തലന്മാരെപ്പോലും പിൻപറ്റരുത്‌ -എന്ന് ഗലത്യരോടുള്ള പൌലോസിന്റെ കടുംപിടുത്തം നമുക്ക് ദർശിക്കാൻ കഴിയും.
**************************************************************
ഗലാത്യർ 2:14 ഇൽ പത്രോസിനെ,വിജാതീയരുടെ താളത്തിന് ഒത്തു തുള്ളുന്നു ,എന്ന് കഠിനമായി ആക്ഷേപിച്ചു നല്ല പിള്ള ചമഞ്ഞ പൌലോസ് ,തന്റെ പ്രത്യേക സുവിശേഷത്തിന്റെ സമ്മതിക്കു ,വേണ്ടി ആര്ക്കും എന്തും അനുവദിച്ചു കൊടുക്കുന്ന , പ്രവൃത്തിയിലെ കാപട്യം തുറന്നു സമ്മതിക്കുന്നത് കാണുക

ആദ്യം ഗലാത്യർ 2 :14 ഒന്നുകൂടി വായിക്കുക
അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?
ഇനി എല്ലാവരോടുമുള്ള പൌലോസിന്റെ പെരുമാറ്റവും ,അപ്രകാരം ചെയ്യാൻ കൊരിന്ത്യരോട് കല്പ്പിക്കുന്നതും കാണുക എങ്ങിനെയായിരുന്നു
1 കൊരിന്ത്യർ 9 :19-22
19
ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി.
20
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
21
ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
22
ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
ഭലേ ഭേഷ് !!!! പൌലോസിന്റെ കപടതക്ക് ഇതിൽ കൂടുതൽ എന്തു തെളിവ് വേണം 
**************************************************************
ഇനിയും ഉദാഹരണങ്ങൾ കാണുക
1 കൊരിന്ത്യർ 10 :31-33 , 1 കൊരിന്ത്യർ 11:1 , താൻ ചെയ്യുന്ന പോലെ ,എല്ലാവരെയും എല്ലാത്തിലും സന്തോഷിപ്പിക്കണമെന്ന് !!!അതിനു ക്രിസ്തുവാണ്‌ തന്റെ മാതൃക എന്ന് !!!!( ക്രിസ്തുവും അങ്ങനെയായിരുന്നുവെന്ന് !!!)
31
ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.
32
യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.
33
ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
1
ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.
ഹമ്പമ്പോ !!! എന്തൊരു തൊലിക്കട്ടി !!! പൌലോസിന്റെ കപടത നോക്കൂ "ഞാൻ എല്ലാത്തിലും എല്ലാവരെയും പ്രസാദിപ്പിക്കുന്നു ,എന്നു പറഞ്ഞ ഉടനെ അടുത്ത വാക്യത്തിൽ പറയുന്നത് ,ഞാൻ ക്രിസ്തുവിന്റെ അനുസാരിയയിരിക്കുന്നത് പോലെ ,നിങ്ങളും എന്റെ അനുസരിയായിരിപ്പിൻ !!!!! ക്രിസ്തു ഇങ്ങനെയായിരുന്നുവോ ? എല്ലാവര്ക്കും എല്ലാതും അവരുടെ സന്തോഷം നോക്കി(സ്വന്തം സമ്മതിക്കു വേണ്ടി) അംഗീകരിക്കുന്ന ഒരാൾ ആയിരുണോ ക്രിസ്തു?!!!! മത്തായി മുതൽ യോഹന്നാൻ സുവിശേഷങ്ങൾ വായിച്ചു നോക്കുക 
**************************************************************
ചുരുക്കത്തിൽ ബൈബിളിൽ നമ്മൾ കാണുന്ന പൌലോസ് തന്റെ ലേഖനങ്ങളിലൂടെ
സമര്ത്തിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്
1)താൻ അതി ശ്രേഷ്ട്ടത യുള്ള അപോസ്തലന്മാരെക്കൾ ഒട്ടും മോശക്കാരൻ അല്ല (2 കൊറിന്ത്യൻസ് 11 :5 ) മറിച്ചു അവരെക്കാൾ താനാണ് കൂടുതൽ ക്രിസ്തു മാർഗത്തിൽ പ്രവര്ത്തിക്കുന്നത് (1 കൊരിന്ത്യൻസ് 15 :10 )
2)പത്രോസും ജെയിംസും യോഹന്നാനും സഭയുടെ തൂണുകളായി"എണ്ണപ്പെട്ടു " വന്നവർ ആണ് (ഗലാത്യർ 2:9 )
3 ) പത്രോസും ബർനബാസും കപടത കാണിച്ചവർ ആണ് (ഗലാത്യർ 2:11-13 ) താൻ അവരെക്കാൾ ഉന്നതനായതിനാൽ പത്രോസിനെ ശകാരിച്ചു !!(ഗലാത്യർ 2:14 )
4) താനും ബർണബാസും പ്രചരിപ്പിക്കുന്ന സുവിശേഷം മാത്രമേ വിശ്വസിക്കാവൂ ,അതിനെതിരെ ആര് ,മറ്റൊരു സുവിശേഷം പ്രബോധനം ചെയ്താലും ,ഇനി അത് സ്വർഗത്തിൽ നിന്നും ഒരു ദൈവ ദൂതൻ അയാൽ പോലും!!!! അന്ഗീകരിക്കരുത് !!!!(ഗലാത്യർ 1:6-9 )
5) പൌലോസ് ബർണബാസിനെ കൂട്ടുപിടിചെങ്കിലും അദ്ദേഹം അവസാനം ബർണബാസ് പൌലോസുമായി വേർപിരിഞ്ഞു !!!!(അപ്പൊ .പ്രവൃത്തികൾ 15 :36-41 )
6)തന്റെ സുവിശേഷത്തിന് എതിരെ മറ്റൊരു സുവിശേഷം പ്രബോധനം ചെയ്യുന്ന എല്ലാവരും ശപിക്കപ്പെട്ടവർ ആണ് !!!!(ഗലാത്യർ 1:8 )
7) അവസര വാദം ആരോപിച്ചു ,പത്രോസിനെ താൻ (പൌലോസ് )ശകാരിചെങ്കിലും , അവസരത്തിനനുസരിച്ച്‌ താൻ ഓന്തു പോലെ നിറം മാറി ,ആളുകൾക്കനുസരിച്ചു അവരെപ്പോലെ മാറി,എങ്ങനെയെങ്കിലും( !!!! ) തന്റെ സുവിശേഷത്തിന് കുറച്ചു അനുയായികളെ സംഘടിപ്പിക്കുകയായിരുന്നു തന്റെ ലക്‌ഷ്യം (1 കൊരിന്ത്യർ 9 :19-22 )
9) എല്ലാവരെയും എല്ലാത്തിലും സന്തോഷിപ്പിച്ചു ആളുകളെ കൂട്ടണമെന്ന് പൌലോസ് ( 1 കോരിന്ത്യൻസ് 10:31-33 )
10 )ദൈവത്തിന്റെ മഹത്വത്തിനായി താൻ പല നുണകളും പറഞ്ഞിട്ടുണ്ട് അതൊന്നും ഒരു പാപമല്ല !!!(റോമൻസ് 3:7 )
11) അവിശ്വാസികളുടെ മാംസ ഭക്ഷണം കണ്ണടച്ച് കഴിക്കാമെന്ന് പൌലോസ് !! വിഗ്രഹത്തിനു അർപ്പിച്ചതാണോ എന്നു അന്വേഷിക്കേണ്ടതില്ല എന്ന് !!!(1 കൊരിന്ത്യർ 10 :27 )
ഇനി അഥവാ അവരായിട്ടു പറയുകയാണെങ്കിൽ ,അവരുടെ മനസ്സാക്ഷിയെ ക്കരുതി കഴിക്കരുത് (സ്വന്തം വിശ്വാസത്തെക്കരുതിയല്ല! !!)(1 കോരിന്ത്യൻ 10 :28,29 )
*************************************************************
പൌലോസിന്റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള അന്തരത്തിന്റെ ഒരു ഏകദേശ ചുരുക്കം മാത്രമാണ് ഇത് ,എല്ലാവരും പൌലോസിനെ ക്കുറിച്ച് സ്വയം വിലയിരുത്തുക .സത്യം മനസിലാക്കുക ,ദൈവം സഹായിക്കട്ടെ

*ആദി പാപം/ആദമിക പാപം*


തിന്നരുതെന്നു ദൈവം വിലക്കിയ കനി തിന്നതാണ് ആദം ചെയ്ത പാപം. ഇതിനെ ക്രൈസ്തവതയില് ആദിപാപം (Original Sin) എന്ന് പറയുന്നു. 
'ആദം ചെയ്ത പാപത്തിന്റെ ഭലമായി മനുഷ്യരെല്ലാം പാപികളായിയെന്നും ആ പാപക്കറ മാറ്റാന് ദൈവം മനുഷ്യനായി (യേശുവായി) അവതരിച്ചു കുരുശുമരണം വരിച്ചു മരിച്ചു അടക്കം ചെയ്യപ്പെട്ട് മൂന്നാം നാള് ഉയര്ത്തെഴുനേറ്റു എന്ന് വിശ്വസിച്ചാല് അവര്ക്ക് പരലോകമോക്ഷംകിട്ടും '.ഇതാണ് പൌലോസിന്റെ പാപപരിഹാര സിദ്ധാന്തത്തിന്റെ സാരാംശം. 

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ആദിപാപത്തില്‍ വിശ്വസിക്കുക നിര്‍ബന്ധമാണ്‌.കാരണം അല്ലെങ്കില്‍ യേശുവിന്റെ മരണം വെറുതെ ആകും!

"ഒരു മനുഷ്യനിലൂടെ ലോകത്ത് പാപവും പാപത്തിലൂടെ മരണവുമുണ്ടായി"(റോമാ 5:12)എന്ന വചനത്തിന്റെ അടിസ്ഥാനത്തിലാണ് പാപസിദ്ധാന്തം രൂപീകരിക്കപെട്ടത്.അദിപാപത്തിന്റെ പരിഹാരമായി യേശു ക്രൂശിക്കപ്പെട്ടതെന്നും ക്രിസ്തു മരിച്ചവരില് നിനന്നും ജീവിക്കപ്പെട്ടത് പോലെ പാപത്തില് നിന്നും യേശു മനുഷ്യരെ മോചിപ്പിച്ചു പുനര്ജീവന് സാധ്യമാക്കും എന്നാണ് പൌലോസിന്റെ സിദ്ധാന്തം.പൌലോസ് അപ്പോസ്തോലന്റെ ആദിപാപ സിദ്ധാന്തം പറയുന്നത് എല്ലാ മനുഷ്യരിലും ആദം ചെയ്ത പാപം തുടരുന്നു.എല്ലാവരും പാപികള്‍.

"ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി."(റോമ 5:17,18)

ഒരാള് ചെയ്ത പാപത്തിനു പകരം മറ്റൊരാള് ശിക്ഷ അനുഭവിക്കുന്നത് മനുഷ്യാവകാശത്തിനു ചേര്ന്നതല്ല. തീര്ത്തും പ്രകൃതി വിരുദ്ധം.എന്നാല് കുറ്റം ചെയ്തവന് ശിക്ഷിക്കപ്പെടണം.നിരപരാധികള് ശിക്ഷിക്കപ്പെടരുത്.പക്ഷെ ഈ സിദ്ധാന്തം മനുഷ്യ ബുദ്ധിക്കു യോജിക്കാനാകില്ല.കാരണം ഒരാള്‍ ചെയ്ത തെറ്റിന് വേറെ ഒരാളെ ശിക്ഷിക്കുന്നത് ശരിയാണോ?
"ആയിരം കുറ്റവാളി രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്"
# പക്ഷെ ബൈബിള്‍ പഴയ നിയമം ഇ സിദ്ധാന്തത്തിനു എതിരാണ്.
# ഇനി ബൈബിള് പറയുന്നത് നോക്കുക:
1."മക്കള്ക്ക് പകരം അപ്പന്മാരും അപ്പന്മാര്ക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്.താന്താന്റെ പാപത്തിനു താന്താന് തന്നെ മരണശിക്ഷ അനുഭവിക്കണം"(ആവര്ത്തനം 24:16)
2.ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും"(2 ദിനവൃത്താന്തം7:14)
3."മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവന്‍ അവരുടെ മക്കളെകൊന്നില്ല. പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോ, മക്കളുടെ അകൃത്യത്തിന് പിതാക്കന്‍മാരോ വധിക്കപ്പെടരുത്. ഓരോരുത്തരും താന്താങ്ങളുടെ അകൃത്യത്തിനു മരണശിക്ഷ അനുഭവിക്കണം എന്ന കര്‍ത്താവിന്റെ കല്‍പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു"(2 ദിനവൃത്താന്തം 25:4)
4."പാപം ചെയ്യുന്നവന്‍മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്‍മ കള്‍ക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്‍മകള്‍ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും"(എസെക്കിയേല്‍ 18:20)
5."എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ അനുസരിക്കുകയും നീതിയുംന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല."(എസെക്കിയേല്‍ 18:21)
6."ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്റെ പല്ലേ പുളിക്കൂ."(ജെറെമിയ 30:31)
-----------------------------------------------------------------------------------
മോശയോ ,യേശുവോ ,യോശുവയോ,യിരംയാവോ തുടങ്ങി ആരും തന്നെ പഠിപ്പിക്കാത്ത ഈ സിദ്ധാന്തം കൊണ്ടുവന്നതു പൌലോസാണ്.പക്ഷെ ബൈബിള്‍ തന്നെ അതിനു വിപരീതമായിട്ടു നില്‍ക്കുന്നു.





ലോകത്തിലെ രണ്ടു വലിയ മതങ്ങള്‍ ആണ് ക്രൈസ്തവതയും ഇസ്ലാമും.രണ്ടു മതങ്ങളും യേശുവിനെ അന്ഗീകരിക്കുന്നുണ്ട്.ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവമായും ദൈവപുത്രനായും ഒക്കെ അംഗീകരിക്കുന്നു. മുസ്ലീങ്ങള്‍ യേശുവിനെ ഒരു പ്രവാചകനായിട്ടു അന്ഗീകരിക്കുന്ന്നു.രണ്ടു മതങ്ങളുടെയും ഒരു കോര്‍(Core) കഥാപുരുഷന്‍ ആണ് യേശു ക്രിസ്തു(ഈസാ നബി) .രണ്ടു മതങ്ങളുടെയും അടിസ്ഥാന ഗ്രന്ഥങ്ങളില്‍ യേശുവിനെ പറ്റി പറയുന്നത് നോക്കാം...............(സമയ,സ്ഥല പരിമിധി വളരെ കുറച്ചു മാത്രം എഴുതുന്നു)

by 

Doney Mathew




---------------------------------------------------------------------------------------------------
#'ന്യായപ്രമാണത്തെയോ' പ്രവച്ചകന്മാരെയോ നീക്കേണ്ടത്തിനു വന്നു എന്ന് നിരൂപിക്കരുത്,നീക്കുവാനല്ല, നിവര്തിപ്പാനത്രേ ഞാന്‍ വന്നത്.(ബൈബിള്‍-മത്തായി 5:17)
$എനിക്ക് മുന്പ് അവതീര്‍ണമായ 'തൌറാത്തിനെ' ശരിവക്കുന്നവനായാണ് എന്നെ അയച്ചത്.(ഖുര്‍ആന്‍-ആലൂ ഇമ്രാന്‍ :50)
---------------------------------------------------------------------------------------------------
# അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ 'ദാസനായ' യേശുവിനെ മഹത്വപെടുത്തി.(ബൈബിള്‍-അപ്പോസ്തലന്‍മാരുടെ പ്രവര്‍ത്തികള്‍ 3:13)
# യജമാനാ ,നീ 'പ്രവാചകന്‍' എന്ന് ഞാന്‍ കാണുന്നു.(ബൈബിള്‍-യോഹന്നാന്‍4:19)
# ദൈവത്തിനും സകല ജനത്തിനും മുന്‍പാകെ പ്രവര്‍ത്തിയിലും വാക്കിലും ശക്തിയുള്ള 'പ്രവാചകനായിരുന്ന' നസറായനായ യേശുവിനെ കുറിച്ചുള്ളതുതന്നെ.(ബൈബിള്‍-ലൂക്കോസ്24:19)
# ഒരു വലിയ 'പ്രവാചകന്‍' നമ്മുടെ ഇടയില്‍ എഴുനെറ്റിരിക്കുന്നു.ദൈവം നമ്മുടെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്ന് പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.(ബൈബിള്‍-ലൂക്കോസ്7:16)
# ഇവന്‍ ഗലീയയിലെ നസറെത്തില്‍ നിന്നുള്ള 'പ്രവാചകനായ' യേശു എന്ന് പുരുഷാരം മറുപടി പറഞ്ഞു.(ബൈബിള്‍-മത്തായി 21:11)
# എന്നാല്‍ പുരുഷാരം അവനെ 'പ്രവാചകന്‍' എന്ന് എണ്ണുകകൊണ്ട് അവരെ ഭയപ്പെട്ടു.(ബൈബിള്‍-മത്തായി 21:46)
$കുഞ്ഞു പറഞ്ഞു:"ഞാന്‍ അല്ലാഹുവിന്റെ 'ദാസനാണ്'.അവനെനിക്ക് വേദപുസ്തകം നല്‍കിയിരിക്കുന്നു.എന്നെ 'പ്രവച്ചകനാക്കുകയും' ചെയ്തിരിക്കുന്നു.(ഖുര്‍ആന്‍-മര്‍യം:30)
$അദേഹം നമ്മുടെ ഒരു 'ദാസന്‍' മാത്രം ആണ്. (ഖുര്‍ആന്‍-അസ്സുഖ്റുഫ്:59)
$മര്‍യമിന്റെ മകന്‍ മസിഹ് ഒരു 'ദൈവദൂതന്‍' മാത്രമാണ്.(ഖുര്‍ആന്‍-അല്‍മാഇദ:75)
---------------------------------------------------------------------------------------------------
# യിസ്രായേല്‍ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.(ബൈബിള്‍-മത്തായി15:24)
$മര്‍യമിന്റെ മകന്‍ ഈസ പറഞ്ഞത് ഓര്‍ക്കുക:"ഇസ്രയേല്‍ മക്കളെ,ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്."(ഖുര്‍ആന്‍-അസ്സ്വഫ്ഫ് :6)
---------------------------------------------------------------------------------------------------
# റബ്ബീ,നീ ദൈവത്തിന്റെ അടുക്കല്‍ നിന്നും ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്ന് ഞങ്ങള്‍ അറിയുന്നു (ബൈബിള്‍-യോഹന്നാന്‍ 3:2)
$ഈസാ വ്യക്തമായ തെളിവുകളുമായി വന്നു ഇങ്ങനെ പറഞ്ഞു:" ഞാനിതാ തത്വഞ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്ക്ക് വിശദീകരണം നല്കാന്‍ .അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുക,എന്നെ അനുസരിക്കുക.(ഖുര്‍ആന്‍-അസ്സുഖ്റുഫ്:63)
---------------------------------------------------------------------------------------------------
# എന്നെ കൈകൊള്ളൂന്നവനോ എന്നെയല്ല, എന്നെ 'അയച്ചവനെ കൈകൊള്ളുന്നു.(ബൈബിള്‍-മര്‍ക്കോസ് 9:37)
# എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു.(ബൈബിള്‍-ലൂക്കോസ്10:16)
# ദൈവം അയച്ചവന്‍ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു.(ബൈബിള്‍-യോഹന്നാന്‍ 3:34)
# എനിക്ക് സ്വതേ ഒന്നും ചെയ്യാന്‍ കഴിയില്ല.(ബൈബിള്‍-യോഹന്നാന്‍ 5:30)
# ഞാന്‍ എന്റെ ഇഷ്ടം അല്ല ,എന്നെ അയച്ചവന്റെ ഇഷ്ടം ആണ് ചെയ്യാന്‍ സ്വര്‍കത്തില്‍ നിന്നും ഇറങ്ങി വന്നത്.(ബൈബിള്‍-യോഹന്നാന്‍ 6:38)
# നിത്യ ജീവന്റെ വചനങ്ങള്‍ എന്റെ പക്കല്‍ ഉണ്ട്. (ബൈബിള്‍-യോഹന്നാന്‍ 6:69)
# എന്റെ ഉപദേശം എന്റേതല്ല.എന്നെ അയച്ചവന്റെയത്രേ.(ബൈബിള്‍-യോഹന്നാന്‍ 7:16)
# ഞാന്‍ സ്വയമായിട്ടു വന്നവനല്ല.എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു.(ബൈബിള്‍-യോഹന്നാന്‍ 7:28)
# എന്നാല്‍ ഞാന്‍ അവനെ അറിയുന്നു .അവന്റെ വചനം പ്രമാണിക്കുകയും ചെയ്യുന്നു.(യോഹന്നാന്‍ 8:55)
# എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല ,എന്നെ അയച്ചവനില്‍ത്തന്നെ വിശ്വസിക്കുന്നു.(യോഹന്നാന്‍12:44)
# ദൈവത്തില്‍ വിശ്വസിപ്പിന്‍.എന്നിലും വിശ്വസിപ്പിന്‍.(യോഹന്നാന്‍14:1)
# എകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യ ജീവന്‍ ആകുന്നു.(യോഹന്നാന്‍ 17:3)
# നീ എനിക്ക് തന്ന വചനം ഞാന്‍ അവര്‍ക്ക് കൊടുത്തു.(യോഹന്നാന്‍ 17:8)
# ഞാന്‍ അവര്‍ക്ക് നിന്റെ വചനം കൊടുത്തിരിക്കുന്നു .(യോഹന്നാന്‍ 17:14)
$മര്‍യമിന്റെ മകന്‍ ഈസായെയും അയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കി.(അല്‍ഹദീദ്:27)
*ഇന്‍ജീല്‍ എന്നത് അല്ലാഹു(ദൈവം) ഈസ നബിക്ക്(യേശു) കൊടുത്ത എന്ന് ഖുറാനില്‍ പറയുന്ന വേദം(വചനം) ആണ്.
---------------------------------------------------------------------------------------------------
# യിസ്രയേലേ കേള്‍ക്ക ;നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവ്.(ബൈബിള്‍-മര്‍ക്കോസ്12:29)
$യഥാര്‍ത്ഥത്തില്‍ മസിഹ് പറഞ്ഞത് ഇതാണ്: " ഇസ്രയേല്‍ മക്കളെ,എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപെടുക .(ഖുര്‍ആന്‍-അല്‍മാഇദ:72)
---------------------------------------------------------------------------------------------------
# യേശു:എന്നെ നല്ലവന്‍ എന്ന് പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവന്‍ ആരുമില്ല.(ബൈബിള്‍-മര്‍ക്കോസ്10:18)(ബൈബിള്‍-ലൂക്കോസ് 18:18)
$മര്‍യമിന്റെ മകന്‍ മസിഹ് ദൈവം തന്നെയെന്നു വാദിച്ചവര്‍ ഉറപ്പായും സത്യനിഷേദികള്‍ ആകുന്നു. (ഖുര്‍ആന്‍-അല്‍മാഇദ:17&72)
---------------------------------------------------------------------------------------------------
# ഞാന്‍ പോകഞ്ഞാല്‍ 'കാര്യസ്ഥന്‍' നിങ്ങളുടെ അടുക്കല്‍ വരില്ല .ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.(ബൈബിള്‍-യോഹന്നാന്‍ 16:7)
# ഇനിയും നിങ്ങളോട് പറയുവാന്‍ ഉണ്ട്.എന്നാല്‍ നിങ്ങള്ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.'സത്യത്തിന്റെ ആത്മാവ്' വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും.(ബൈബിള്‍-യോഹന്നാന്‍(16;12)
$മര്‍യമിന്റെ മകന്‍ ഈസ പറഞ്ഞത് ഓര്‍ക്കുക:"ഇസ്രയേല്‍ മക്കളെ,ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്.എനിക്ക് മുന്‍പേ അവതീര്‍ണമായ തൌറാത്തിനെ സത്യപെടുത്തുന്നവന്‍.എനിക്ക് ശേഷം ആഗതനാകുന്ന 'ആഹ്മദ്' എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ചുള്ള സുവാര്‍ത്ത അറിയിക്കുന്നവനും"(ഖുര്‍ആന്‍-അസ്സ്വഫ്ഫ് :6)
*കാര്യസ്ഥന്‍=സത്യആത്മാവ്=അഹ്മദ്=മുഹമ്മദ്‌(സ)
---------------------------------------------------------------------------------------------------
# ബൈബിളില്‍ നിന്നും ക്രൂശീകരണത്തെ പറ്റി പറയാന്‍ ആണെങ്കില്‍ കുറെ ഉണ്ട്..തല്ക്കാലം ഇത് വായിച്ചാല്‍ കുറെ ഒക്കെ മനസ്സിലാകും!
$ദൈവദൂതനായ ,മര്‍യമിന്റെ മകന്‍ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്നു വാദിച്ചതിനാലും.സത്യത്തില്‍ അവര്‍ അദ്ധേഹത്തെ കൊന്നിട്ടില്ല.ക്രൂശിച്ചിട്ടും ഇല്ല .അവര്‍ ആശയ കുഴപ്പത്തില്‍ ആകുകയാണ് ഉണ്ടായത്, അദ്ധേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായം ഉള്ളവര്‍ അതെപറ്റി സംശയത്തില്‍ തന്നെയാണ്.കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതെപറ്റി ഒന്നുമറിയില്ല. അവരദ്ധേഹത്തെ കൊന്നിട്ടില്ല. ഉറപ്പ്.(ഖുര്‍ആന്‍-അന്നിസാഅ:157)
---------------------------------------------------------------------------------------------------
മുഹമ്മദ്‌ നബി(സ)
*************************
"ഇഹലോകത്തും പരലോകത്തും ജനങ്ങളുടെ കൂട്ടത്തില്‍ ഈസ നബിയുമായി ഏറ്റവും അധികം അടുത്തയാള്‍ ഞാനാണ്‌.പ്രവാചകന്മാര്‍ സഹോദരങ്ങള്‍ ആണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ മറ്റു പ്രവാചകന്മാര്‍ ഇല്ല !(ഹദീസ്-സഹീഹ് മുസ്ലിം)
-------------------------ഇത് ഒന്ന് ഓര്‍ത്തു വെച്ചോ...............................................
--->### സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (ബൈബിള്‍-യോഹന്നാന്‍ 8:32)###<--- br="">--->$$$പ്രഖ്യാപിക്കുക:സത്യം വന്നു.മിഥ്യ തകര്‍ന്നു.മിഥ്യ തകരാന്‍ ഉള്ളത് തന്നെ.(ഖുര്‍ആന്‍-അല്‍ഇസ്റാഅ 81)$$$<--- br="">*************************************************************
 — 



കുരിശു മരണ സംഭവം ഒരു ചരിത്ര സംഭവം ആയിട്ടാണ് മിഷനറിമാര്ർ ലോകരെ പരിച്ചയപെടുതുന്നത്! ഒരു സംഭവം വിവരിക്കുമ്പോൾ അതിൽ വൈരുധ്യങ്ങൾ ഉണ്ടാകാൻ പാടില്ലല്ലോ! കുരിശു സംഭവത്തിന്റെ ഉദ്ഖാടനം കുറിക്കുന്നത് യൂദാസ് ചുംബിക്കുന്നതുമായിട്ടു ആണല്ലോ!അവ വിവരിക്കുന്നത് വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയൂടുകൂടെ ആണ്! കാണുക. 
_______________________________________________________________________
1.ഒറ്റുകൊടുക്കലുമായി ബന്ധപെട്ട വൈരുധ്യം!
*************************************************************
സത്യവിശ്വാസികളുടെ കൂട്ടത്തില ആരാണ് യേശു എന്നത് പ്രമാനികള്‍ക്കോ റോമൻ അധികാരികൾക്കോ അറിയില്ലായിരുന്നു . അത് കൊണ്ടാണ് അവർ യേശുവിന്റെ ശിഷ്യരിൽ നിന്ന് തന്നെ ഒറ്റുകാരനയി യൂദാസിനെ തിരഞ്ഞെടുത്തത്,
1.അവന്‍സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടുപേരില്‍ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്‍മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു.ഒറ്റുകാരന്‍അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു. ഞാന്‍ആരെ ചുംബിക്കുന്നുവോ അവന്‍തന്നെ. അവനെ പിടിച്ചുകൊള്ളുക.അവന്‍പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന്, ഗുരോ, സ്വസ്തി എന്നു പറഞ്ഞ് അവനെ ചുംബിച്ചു.യേശു അവനോടു ചോദിച്ചു: സ്‌നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍അവര്‍മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു(മത്തായി 26:47-50).
(NOTE-ഇവിടെ യൂദാസ് യേശുവിനെ ചുംബിച്ചു കൊണ്ടാണ് ഒറ്ടുകൊടുത്തത്))) !
2. അവന്‍ഇതു പറഞ്ഞുകൊണ്ടിരിക്കു മ്പോള്‍ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരില്‍ഒരുവനായ യൂദാസാണ് അവരുടെ മുമ്പില്‍നടന്നിരുന്നത്. യേശുവിനെ ചുംബിക്കാന്‍അവന്‍മുമ്പോട്ടുവന്നു. യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്?(ലൂകോസ് 22:47,48)
(NOTE-ഇവിടെ യൂദാസ് യേശുവിനെ ചുംബിച്ചതായിട്ടു പറയുന്നില്ല))).
3. യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിതപ്രമുഖന്‍മാരുടെയും ഫരിസേയരുടെയും അടുക്കല്‍നിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങള്‍ആരെയാണ് അന്വേഷിക്കുന്നത്?അവര്‍പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അതു ഞാനാണ്. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു.ഞാനാണ് എന്ന് അവന്‍പറഞ്ഞപ്പോള്‍അവര്‍പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു. അവന്‍വീണ്ടും ചോദിച്ചു: നിങ്ങള്‍ആരെ അന്വേഷിക്കുന്നു? അവര്‍പറഞ്ഞു: നസറായനായ യേശുവിനെ.(യോഹന്നാന്‍:3-7)
(NOTE-വഞ്ചനയുടെ ചുംബനത്തെ പറ്റി ഒന്നും പറയുന്നില്ല. യൂദാസ് യേശുവിന്റെ അടുക്കൽ വരുന്നുമില്ല!)))
---------------------------------------------------------------------------------------------------
2.യേശുവിനെ ആദ്യം കൊണ്ടുപോയത് കയഫാസിന്റെ അടുക്കലോ അതോ അന്നാസിന്റെ അടുക്കലോ???
*****************************************************************************************************************
മത്തായി പറയുന്നു കയ്യഫയുടെ അടുക്കൽ ആണെന്ന് യോഹന്നാൻ പറയുന്നു അന്നാസിന്റെ അടുക്കൽ ആണെന്ന്!
1.യേശുവിനെ പിടിച്ചു ബന്ധിച്ചവര്‍പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തേക്ക് അവനെ കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്‍മാരും സമ്മേളിച്ചിരുന്നു.(മത്തായി 26:57)
2.അപ്പോള്‍പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു. അവര്‍ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ആ വര്‍ഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു.(യോഹന്നാന്‍:12,13)
---------------------------------------------------------------------------------------------------
3.കുരിശു ചുമന്നത് യേശുവോ അതോ ശീമോനോ?
*************************************************************
മറ്റു സുവിശേഷകരും യോഹന്നാനും തമ്മിൽ ഇവിടെ തർക്കത്തിൽ ആണ്! മത്തായിയും ലൂക്കോസും മര്കൊസും പറയുന്നു കുരെനക്കാരൻ ശീമോണ്‍ആണെന്ന് ! യോഹന്നാൻ പറയുന്നത് യേശു ആണെന്ന്!
1.അവര്‍അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവരാന്‍നിര്‍ബന്ധിച്ചു.(ലൂകോസ് 23;26)
2.അവര്‍യേശുവിനെ ഏറ്റുവാങ്ങി. അവന്‍സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. (യോഹന്നാന്‍19:17)
---------------------------------------------------------------------------------------------------4.യേശുവും കള്ളന്മാരും!
*****************************
യേശുവിനെ ക്രൂശിച്ചപ്പോൾ അദ്ധേഹത്തിന്റെ ഇടതും വലതും രണ്ട് കള്ളന്മാർ ക്രൂഷിച്ച്തായി സുവിശേഷത്തിൽ കാണാം.കുരിശിൽ കിടന്നുകൊണ്ടുള്ള അവരുടെ സംഭാഷണങ്ങൾ സംബന്ധിച്ച് സുവിശേഷകർക്ക് വ്യത്യസ്ത അഭിപ്രായം ആണ്! രണ്ടു കള്ളന്മാരും യേശുവിനെ പരിഹസിച്ചു പറഞ്ഞു എന്ന് മത്തായിയും മാര്കൊസും പറയുന്നു! ലൂകോസ് പറയുന്നു കുറ്റവാളികളിൽ ഒരുവൻ യേശുവിൽ വിശ്വസിച്ചു എന്ന് മറ്റവന്‍യേശുവിനെ പരിഹസിച്ചു എന്നും ! യോഹന്നാൻ ഒന്നും പറയുന്നില്ല!
1.ഞങ്ങള്‍കണ്ടു വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോള്‍കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു(മാര്‍കോസ് 15:32)(രണ്ടു പേരും പരിഹസിക്കുന്നു.)
2. കുരിശില്‍തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ഒരുവന്‍അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!അപരന്‍അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍തന്നെയാണല്ലോ.
നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ഒരു തെറ്റും ചെയ്തിട്ടില്ല.അവന്‍തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍എന്നെയും ഓര്‍ക്കണമേ!(ലുകൊസ് 23:39-42)
--------------------------------------------------------------------------------------------------------------------------------------------
5.ക്രൂശിച്ചത് കുരിശിലോ അതോ മരത്തിലോ???
*************************************************************
1.നിങ്ങള്‍മരത്തില്‍തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്‍മാരുടെദൈവം ഉയിര്‍പ്പിച്ചു. (അപ്പോസ്തോല പ്രവര്‍ത്തികള്‍:30)
2.യഹൂദന്‍മാരുടെ ദേശത്തും ജറുസലെമിലും അവന്‍ചെയ്ത എല്ലാകാര്യങ്ങള്‍ക്കും ഞങ്ങള്‍സാക്ഷികളാണ്. അവര്‍അവനെ മരത്തില്‍തൂക്കിക്കൊന്നു.( അപ്പോസ്തോല പ്രവര്‍ത്തികള്‍:39)
3.ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍തൂക്കപ്പെടുന്നവന്‍ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു.
(ഗലാത്യര്‍:13)(മരവും കുരിശും ഒന്നല്ല എന്ന് സാമാന്യ ബോധം ഉള്ള എല്ലാവര്ക്കും അറിയാമല്ലോ.)
---------------------------------------------------------------------------------------------------
6.യേശു കുരിശിൽ കിടന്നു വീഞ്ഞ് കുടിചെന്നും ഇല്ലെന്നും!വിനാഗിരി ആണെന്നും ചിലര്‍)
**************************************************************
കുരിശിൽ കിടന്നു വീഞ്ഞ് കുടിച്ചോ ഇല്ലയോ എന്നതിലും കുടിക്കാൻ കൊടുത്തത് വീഞ്ഞാണോ അതോ വിനാഗിരി ആണോ എന്നതിലും സുവിശേഷകർക്ക് ഇടയിൽ ഭിന്നാഭിപ്രായം!
1.അവര്‍അവനു കയ്പുകലര്‍ത്തിയ വീഞ്ഞ് കുടിക്കാന്‍കൊടുത്തു. അവന്‍അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാന്‍ഇഷ്ടപ്പെട്ടില്ല. മത്തായി 27:34)
(NOTE- ഇവിടെ വീഞ്ഞ് രുചിച്ചു നോക്കുന്നുണ്ടെങ്കിലും കുടിക്കുന്നില്ല!)
2.തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍അവര്‍അവനെ കൊണ്ടുവന്നു. മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍അവനു കൊടുത്തു. അവന്‍അതു കുടിച്ചില്ല(മാര്‍കോസ് 15:22,23).
(NOTE- ഇവിടെ രുചിക്കുക പോലും ഇല്ല!)
3.പടയാളികള്‍അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു(ലൂകോസ് 23:36)
(NOTE- ഇവിടെ വീഞ്ഞല്ല വിനാഗിരി ആണ് കൊടുത്തത്.........ഇവിടെ വിനാഗിരി കുടിക്കുന്നില്ല!)
4.ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍വിനാഗിരിയില്‍കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചുയോഹന്നാന്‍:29,30).
(NOTE- ഇവിടെ വിനാഗിരി ആണ് കൊടുക്കുന്നത്..പക്ഷെ അത് കുടിക്കുന്നുണ്ട്!)
7.സ്ത്രീകള് നിന്നത് കുരിശിനു അരികിലോ അതോ ദൂരെയോ?
**************************************************************
യേശുവിനെ ക്രൂശിക്കാൻ കൊണ്ടുപോയപ്പോൾ അദ്ധേഹത്തെ പിന്തുടര്ന്ന ചില സ്ത്രീകളുടെ കാര്യം പറയുന്നുണ്ട്! എന്നാൽ ക്രൂശിച്ച സമയത്ത് അവർ നിന്നത് അരികിലോ അതോ ദൂരെയോ എന്നതില സുവിശേഷകർക്ക് വ്യത്യാസം ഉണ്ട് !!!
1.ദൂരെ നിന്ന് എന്ന് മര്കൊസും മത്തായിയും ലൂകൊസും!.
ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയ വും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ഉണ്ടായിരുന്നു.(മാര്‍കോസ് 15:40)
2.അരികിൽ എന്ന് യോഹന്നാൻ !
യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.(യൊഹന്നന് 19:25)
---------------------------------------------------------------------------------------------------
8.കുരിഷില്കിടന്നു പറഞ്ഞ വാക്ക് എന്തായിരുന്നു?
************************************************************
അവസാനം പറഞ്ഞ കാര്യം റിപ്പോര്‍ട്ടു ചെയ്തതിലും ഉണ്ട് വൈരുധ്യങ്ങള്‍!!! മത്തായിയും മര്കൊസും പറയുന്നത് നോക്കിയാല്‍മനസ്സിലാകും യേശു കുരിശു മരണത്തിനു തീരെ താല്പര്യം ഇല്ലാതെ ആണ് മരിച്ചുവെന്നു! ലുകൊസ് പറയുന്നു തന്റെ ആത്മാവിനെ ദൈവത്തിൽ എല്പ്പിചിട്ടാണ് യേശു മരിച്ചത് എന്ന്!എന്നാൽ യോഹന്നാന്‍പറയുന്നു ദൈവത്തിന്റെ പദ്ധതി നിവര്ത്തി ആയി എന്ന് പറഞ്ഞു യേശു പ്രാണനെ വിട്ടു എന്ന്!
1.മത്തായിയും മര്കൊസും ഒരേപോലെ പറയുന്നു!
ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍യേശു ഉച്ചത്തില്‍നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?(മത്തായി 27:50)
ഒമ്പതാം മണിക്കൂറായപ്പോള്‍യേശു ഉച്ചത്തില്‍നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?(മാര്‍കോസ് 15:34)
2.ലൂകോസ് പറയുന്നു
യേശു ഉച്ചത്തില്‍നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍എന്റെ ആത്മാവിനെ ഞാന്‍സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ജീവന്‍വെടിഞ്ഞു.(ലൂകോസ് 23:46)
3.യോഹന്നാൻ പറയുന്നു
യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.(യോഹന്നാന്‍:30)
നാല് സുവിശേഷങ്ങളും പല രീതിയില്‍ (തമ്മില്‍പൊരുത്തക്കേടുകള്‍ധാരാളം) ആണ് കുരിസുമരണം വിവരിക്കുന്നത്..അപ്പോള്‍ഏതു തിരഞ്ഞെടുക്കും.....നാലും തള്ളി കളയേണ്ടി വരും.
.................................................................................കഷ്ടം…..………………….........